അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ മാർച്ച് 31 വരെ നീട്ടി.

മുംബൈ: രാജ്യാന്തര യാത്രാവിമാന സർവീസുകൾക്കുള്ള വിലക്ക് മാർച്ച് 31 വരെ നീട്ടി വ്യോമഗതാഗത ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഉത്തരവിറക്കി. കൊറോണ വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ഡിജിസിഎ അംഗീകരിച്ച കാർഗോ വിമാനങ്ങൾക്കും വന്ദേ ഭാരത് മിഷനും നിയന്ത്രണങ്ങൾ ബാധകമല്ല. അതേ സമയം തിരഞ്ഞെടുത്ത റൂട്ടുകളിൽ സാഹചര്യങ്ങൾക്കനുസൃതമായി അന്താരാഷ്ട്ര സർവീസുകൾ അനുവദിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കയിട്ടുണ്ട്.

കൊറോണയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിലാണ് രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. തുടർന്ന് രാജ്യത്തെ മറ്റ് മേഖലകളിൽ നിയന്ത്രണം ലഘൂകരിച്ചെങ്കലും അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം തുടരുകയാണ്.