
തിരുവനന്തപുരം: അൻപത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള 2021 -ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് രേവതിക്ക്. ‘ഭൂതകാലം’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണു രേവതിയെ അവാർഡിന് അർഹയാക്കിയത്. മികച്ച നടനുള്ള അവാർഡ് ബിജു മേനോനും ജോജു ജോർജും പങ്കിട്ടു. ‘ആർക്കറിയാം’ എന്ന ചിത്രത്തിലെ പ്രായമേറിയ കഥാപാത്രമാണ് ബിജുവിനെ അവാർഡിന് അർഹനാക്കിയത്. ‘നായാട്ട്’,‘മധുരം’,‘തുറമുഖം’,‘ഫ്രീഡം ഫൈറ്റ്’ എന്നീ ചിത്രങ്ങളിലെ വ്യത്യസ്ത അഭിനയം ജോജുവിനെയും ഒപ്പമെത്തിച്ചു. 142 സിനിമകളാണ് ഇത്തവണ മത്സരത്തിനെത്തിയത്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസയായിരുന്നു ജൂറി ചെയർമാൻ. മന്ത്രി സജി ചെറിയാൻ ആണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
ദീലീഷ് പോത്തൻ മികച്ച സംവിധായകൻ ജോജി എന്ന ചിത്രത്തിനാണ് പുരസ്‌കാരം.
ആവാസവ്യൂഹമാണ് മികച്ച ചിത്രം,
ജനപ്രിയ ചിത്രം- ഹൃദയം,
സ്ത്രീ-ട്രാൻസ്‌ജെൻഡർ പുരസ്‌കാരം – അന്തരം,
എഡിറ്റ്-ആൻഡ്രൂ ഡിക്രൂസ് – മിന്നൽ മുരളി,
കുട്ടികളുടെ ചിത്രം- കാടകം – സംവിധാനം സഹിൽ രവീന്ദ്രൻ,
മികച്ച നവാഗത സംവിധായിക – കൃഷ്‌ണേന്ദു,
മികച്ച ജനപ്രിയ ചിത്രം – ഹൃദയം,
മികച്ച ചലച്ചിത്ര ഗ്രന്ഥം -ചമയം (പട്ടണം റഷീദ്)
മികച്ച കഥ, തിരക്കഥ – ഷെറിൻ ഗോവിന്ദൻ (അവനോവിലോന),
നൃത്തസംവിധാനം- അരുണ്‍ലാല്‍ – ചവിട്ട് ,
വസ്ത്രാലങ്കാരം- മെല്‍വി ജെ- മിന്നല്‍ മുരളി,
മേക്കപ്പ്ആര്‍ട്ടിസ്റ്റ്- രഞ്ജിത്, അമ്പാടി – ആര്‍ക്കറിയാം,
ശബ്ദമിശ്രണം – ജസ്റ്റിന്‍ ജോസ്- മിന്നല്‍ മുരളി,
കലാസംവിധാനം – ഗോകുല്‍ദാസ് – തുറമുഖം,
ചിത്രസംയോജകന്‍ – മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ – നായാട്ട്,
ഗായിക – സിതാര കൃഷ്ണകുമാര്‍ – കാണെക്കാണെ,
ഗായകന്‍ – പ്രദീപ്കുമാര്‍ – മിന്നല്‍ മുരളി,
സംഗീതസംവിധായകന്‍, ബി.ജി.എം- ജസ്റ്റിന്‍ വര്‍ഗീസ് – ജോജി,
സംഗീതസംവിധായകന്‍ – ഹിഷാം – ഹൃദയം,
ഗാനരചയിതാവ് – ബി.കെ ഹരിനാരായണന്‍ – കാട,
തിരക്കഥാകൃത്ത് (അഡാപ്റ്റേഷന്‍) – ശ്യാം പുഷ്‌കരന്‍ – ജോജി,
തിരക്കഥാകൃത്ത് – കൃഷാന്ത് – ആവാസവ്യൂഹം,
ക്യാമറ – മധു നീലകണ്ഠന്‍ – ചുരുളി,
കഥ- ഷാഹി കബീര്‍ – നായാട്ട്,
സ്വഭാവനടി – ഉണ്ണിമായ – ജോജി,
സ്വഭാവനടന്‍ – സുമേഷ് മൂര്‍ – കള,
രണ്ടാമത്തെ ചിത്രം- ചവിട്ട്, സജാസ് രഹ്മാന്‍- ഷിനോസ് റഹ്മാന്‍, നിഷിദ്ധോ – താരാ രാമാനുജന്‍